Difference between revisions 3309139 and 3309159 on mlwiki

{{prettyurl|Jamaat-e-Islami kerala}}
{{Infobox organization
|name         = ഹിറാ സെന്റർ, ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനം 
|image        = JI kerala HQrs.jpg
|motto        = 
|formation    = 1948
|headquarters = ഹിറ സെന്റർ
|location     = [[കോഴിക്കോട്]], [[കേരളം]]
(contracted; show full)
"ജമാഅത്തെ ഇസ്‌ലാമിയുമായിട്ട് ഇന്നേവരെയുള്ള ഇടപെടലുകൾവച്ച് നോക്കുമ്പോൾ അവരൊരു ഭീകരവാദ-തീവ്രവാദ പ്രസ്ഥാനമായി എനിക്ക് തോന്നിയിട്ടില്ല. നല്ല മൂല്യബോധമുള്ളവരെയും സന്മനസ്സുള്ളവരെയും അവരിൽ ഞാൻ ധാരാളം കണ്ടുമുട്ടിയിട്ടുണ്ട്. വർഗീയവാദത്തിലും ഭീകരാക്രമണത്തിലും ജമാഅത്തെ ഇസ്‌ലാമിക്കുള്ള പങ്ക് ഇന്നേവരെ തെളിയിക്കപ്പെടാതിരിക്കെ, അവരെ അത്തരക്കാരെന്ന് ആരോപിക്കുന്നത് തികച്ചും അധാർമികമാണ്.<br />{{right|([[കെ.പി. രാമനുണ്ണി]], [[പ്രബോധനം വാരിക]], 2004 മാർച്ച് 27)}}}}

== 
ആദർശങ്ങളും വിമർശനങ്ങളും ==
'''ആദർശങ്ങൾ'''



1. അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകർത്താവോ കൈകാര്യകർത്താവോ ആവശ്യങ്ങൾ നിറവേറ്റുവന്നവനോ ബുദ്ധിമുട്ടുകൾ തീർക്കുന്നവനോ സങ്കടങ്ങൾ കേൾക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം, മറ്റാരുടെ പക്കലും യഥാർഥത്തിൽ യാതൊരു അധികാരശക്തിയും ഇല്ലതന്നെ.

2. അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങൾ ഏൽപിക്കുന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തികാണിക്കാതിരിക്കുക; മറ്റാരെയും ഭയപ്പെടാതിരിക്കുക; മറ്റാരിലും തന്നത്താൻ അർപ്പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകൾ ബന്ധപ്പെടുത്താതിരിക്കുക. കാരണം, സകല അധികാരങ്ങളുടെയും ഉടമസ്ഥൻ വാസ്തവത്തിൽ അല്ലാഹു മാത്രമാകുന്നു.

3. അല്ലാഹുവെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക; മറ്റാരുടെ പേരിലും നേർച്ച നേരാതിരിക്കുക; മറ്റാരുടെ മുമ്പിലും തലകുനിക്കാതിരിക്കുക. ചുരുക്കത്തിൽ, ബഹുദൈവവിശ്വാസികൾ തങ്ങളുടെ ആരാധ്യരുമായി പുലർത്തിവരാറുള്ള യാതൊരിടപാടും മറ്റുള്ളവരുമായി നടത്താതിരിക്കുക. കാരണം, അല്ലാഹു മാത്രമാണ് ആരാധനയ്ക്കർഹൻ.

4. അല്ലാഹുവോടല്ലാതെ മറ്റാരോടും പ്രാർഥിക്കാതിരിക്കുക. മറ്റാരോടും അഭയം തേടാതിരിക്കുക; മറ്റാരെയും സഹായത്തിന് വിളിക്കാതിരിക്കുക; ശിപാർശ മുഖേന ദൈവവിധിയെ മാറ്റാൻ കഴിയുന്നവിധം, ദൈവികനിയന്ത്രണങ്ങളിൽ പ്രവേശനവും സ്വാധീനശക്തിയുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക. കാരണം, സകലരും-മലക്കുകളോ പ്രവാചകൻമാരോ പുണ്യാത്മാക്കളോ ആരുതന്നെയാണെങ്കിലും ശരി- അല്ലാഹുവിന്റെ സാമ്രാജ്യത്തിൽ അധികാരമില്ലാത്ത പ്രജകൾ മാത്രമാകുന്നു.

5. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉടമസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്പിക്കുവാനും നിരോധിക്കുവാനും അർഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്രനിയമനിർമാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതു വിധ അനുസരണങ്ങളെയും ശരിയെന്ന് അംഗീകരിക്കന്നതിനെ നിഷേധിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികർത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതയ്ക്കും വിധികർതൃത്വത്തിനുമുള്ള അവകാശം വാസ്തവത്തിൽ അവന്നല്ലാതെ മറ്റാർക്കും സിദ്ധമല്ലതന്നെ.

പ്രസ്തുത ആദർശം സ്വീകരിക്കുന്നതിനാൽ മനുഷ്യന്റെ മേൽ താഴെ വിവരിക്കുന്ന സംഗതികൾ കൂടി അനിവാര്യമായിത്തീരുന്നു.

6. തന്റെ സ്വാധികാരത്തെ കൈയൊഴിക്കുകയും സ്വേഛകൾക്കടിമപ്പെടുന്നതുപേക്ഷിക്കുകയും തന്റെ ഏക ഇലാഹായി താൻ സമ്മതിച്ചംഗീകരിച്ച അല്ലാഹുവിന്റെ മാത്രം അടിമയായി വർത്തിക്കുകയും ചെയ്യുക.

7. താൻ വല്ലതിന്റെയും സ്വതന്ത്ര ഉടമസ്ഥ നെന്ന് കരുതാതിരിക്കുകയും സർവതും - തന്റെ ജീവനും അവയവങ്ങളും ശാരീരികവും മാനസികവുമായ കഴിവുകളും കൂടി - അല്ലാഹുവിനുടമപ്പെട്ടതും അവങ്കൽനിന്നുള്ള 'അനാമതും' ആയി വിചാരിക്കുകയും ചെയ്യുക.

8. താൻ അല്ലാഹുവിന്റെ മുമ്പിൽ ഉത്തരവാദപ്പെട്ടവനും സമാധാനം ബോധിപ്പിക്കേണ്ടവനുമാണെന്ന് കരുതുകയും തന്റെ കഴിവുകൾ ഉപയോഗിക്കുന്നതിലും പെരുമാറ്റത്തിലും ക്രയവിക്രയങ്ങളിലുമൊക്കെ, അന്ത്യനാളിൽ അല്ലാഹുവിന്റെ മുമ്പാകെ അവയെക്കുറിച്ച് കണക്ക് ബോധിപ്പിക്കേണ്ടതുണ്െടന്നും സ്വകർമങ്ങളുടെ സദ്ഫലമോ ദുഷ്ഫലമോ അനുഭവിക്കേണ്ടിവരുമെന്നും ഉള്ള യാഥാർഥ്യം സദാ ഗൌനിക്കുകയും ചെയ്യുക.

9. തന്റെ ഇഷ്ടത്തിന് അല്ലാഹുവിന്റെ ഇഷ്ടത്തെയും, തന്റെ അനിഷ്ടത്തിന് അല്ലാഹുവിന്റെ അനിഷ്ടത്തെയും മാനദണ്ഡമായി സ്വീകരിക്കുക.

10. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും, തന്റെ മുഴുശ്രമങ്ങളുടെ ലക്ഷ്യമായും മുഴുജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക.

11. തന്റെ സ്വഭാവത്തിൽ, ചര്യയിൽ, സാമൂഹികവും നാഗരികവുമായ ബന്ധങ്ങളിൽ, സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപാടുകളിൽ, അങ്ങനെ ജീവിതത്തിന്റെ എല്ലാ വിഷയത്തിലും അല്ലാഹുവിന്റെ നിർദ്ദേശത്തെ മാത്രം തനിക്കു നിർദ്ദേശമായി അംഗീകരിക്കുകയും അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമനിർദ്ദേശങ്ങൾക്ക് വിധേയമായതോ ആയ പദ്ധതിയെ മാത്രം തനിക്കു പദ്ധതിയായി സ്വീകരിക്കുകയും അവന്റെ 'ശരീഅത്തിനു ' വിരുദ്ധമായതെന്തും തള്ളിക്കളയുകയും ചെയ്യുക.' (ജമാഅത്തെ ഇസ്ലാമി ഭരണഘടന: ഖണ്ഡിക.3)

പ്രവാചകനോടുള്ള അനുസരണത്തിന്റെ അർഥതലങ്ങൾ

ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനാദർശത്തിന്റെ രണ്ടാം പാതി 'മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാകുന്നു' വെന്നതാണ്. ഏതൊരു മനുഷ്യനും മുസ്ലിമാവാൻ അനിവാര്യമായും ഇതംഗീകരിക്കേണ്ടതുണ്ട്.


'''<big>വിമർശനങ്ങൾ</big>'''

ഹുക്കൂമത്തെ ഇലാഹി (മതരാഷ്‌ട്രം) മതത്തിന്റെ ലക്ഷ്യമായി രാഷ്‌ട്രനിർമാണത്തെ ജമാഅത്തെ ഇസ്‌ലാമി കാണുന്നു. അവരുടെ ശൂറാ മജ്‌ലിസ്‌ റപ്പോർട്ട്‌ പുസ്‌തകം റുദാദേ ജമാഅത്തെ ഇസലമിയിൽ പറയുന്നു. മതത്തിന്റെ യഥാർത്ഥ ലക്ഷ്യം നല്ല ഭരണമാണ്‌. ഈ ലക്ഷ്യത്തിൽ അശ്രദ്ധ വരുത്തിയാൽ അല്ലാഹുവിന്റെ തൃപ്‌തി ലഭിക്കുകയില്ല. സാമൂഹ്യ ശക്തിയിലൂടെ മാത്രമേ ഈ ലക്ഷ്യം തേടാനാവൂ. ഇതിൽ വീഴ്‌ച വരുത്തുന്നവൻ വൻകുറ്റം ചെയ്‌തവനാണ്‌. തൗഹീദ്‌ അംഗീകരിക്കുന്നതിലൂടെയോ നിസ്‌ക്കാരം നിലനിർത്തുന്നത്‌ കൊണ്ടോ ആ കുറ്റം മായ്‌ച്ചുകളയാൻ സാധ്യമല്ല. 

ആരാധനയെ പട്ടാള ചിട്ടയാക്കുന്നു.ഈ ലക്ഷ്യത്തിന്‌ (മതരാഷ്‌ട്രം സ്ഥാപിക്കാൻ) വേണ്ടിയാണ്‌ ഇസ്‌ലാമിൽ നിസ്‌ക്കാരവും നോമ്പും സകാത്തും ഹജ്ജും നിർബന്ധമാക്കപ്പെട്ടത്‌. ഇവയെപറ്റി ഇബാദത്ത്‌ എന്ന്‌ പറയുന്നതിന്റെ ഉദ്ദേശ്യം ഇവ മാത്രമാണ്‌. ഇബാദത്ത്‌ എന്നല്ല അടിസ്ഥാന ഇബാദത്തിന്‌ വേണ്ടി ജനങ്ങളെ തയ്യാറാക്കലാണതിന്റെ ഉദ്ദേശ്യം. അതിന്‌ വേണ്ടിയുള്ള നിർബന്ധ ട്രൈനിംഗ്‌ കോഴ്‌സാണിത്‌ (ഇസ്‌ലാമി ജബാദത്ത്‌ പർ തഹ്‌ഖി ഖി നസർ പേ 12) ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന ഗ്രന്ഥമായ ഖുതുബാത്തിൽ എഴുതുന്നു. ചുരുക്കത്തിൽ ദിനം പ്രതി അഞ്ചുതവണ ഓരോ പള്ളിയിൽ വെച്ചും സംഘം ചേർന്നുള്ള നിസ്‌ക്കാരം മൂലം ഈ വിധം പരിശീലിപ്പിക്കുന്നതിന്റെ അർത്ഥം ഒരു ചെറിയ പരിധിക്കുള്ളിൽ വെച്ച്‌ കൊണ്ട്‌ സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്തുവാൻ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന്‌ നിങ്ങളെ പ്രാപ്‌തരാക്കുകയും ചെയുക എന്നതാണ്‌(ശയശറ പേ 199) മൗദൂദി എഴുതുന്നു. മനുഷ്യാധിപത്യത്തിൽ നിന്ന്‌ രക്ഷപ്പെട്ടു അല്ലാഹുവിന്റെ ആധിപത്യത്തിൽ പ്രവേശിക്കലാണ്‌ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി ശരീരം അർപ്പിക്കലും അത്യദ്ധ്വാനവുമാണ്‌ ജിഹാദ്‌. നിസ്‌ക്കാരവും നോമ്പും ഹജജും സകാത്തും ഈ ലക്ഷ്യത്തിന്‌ വേണ്ടിയുള്ള തയ്യാറെടുപ്പാണ്‌ (ഖുതുബാത്ത്‌ പേ 227) 

ദൈവരാജ്യം കൂടാതെ ദീൻ സമ്പൂർണമാവില്ല.(!) ഇസ്‌ലാമിക ഭരണം അഥവാ ഹുക്കൂമത്തെ ഇലാഹി കൂടാതെ സത്യദീനിന്റെ വിജയം സാധ്യമല്ല. (ഹുക്കൂമത്തെ ഇലാഹിയ്യയും ഇസ്‌ലാമും. പ്രബോധനം 1955 ജൂലായ്‌ പു 8, ലക്കം11. പേ 266) 

ദൈവരാജ്യം ഉട്ടോപ്യൻ രാജ്യമായി.നാം ആശിക്കുന്ന സത്യവ്യവസ്ഥ ഭൂമുഖത്ത്‌ ഒരു ചാൺ സ്ഥലത്ത്‌പോലും ഇന്നു ഫലത്തിൽ സ്ഥാപിതമായിട്ടില്ലെന്നതു ശരിയാണ്‌.(പ്രബോധനം പു 7, ലക്കം 6) ജമാഅത്തു വിഭാവനം ചെയ്യുന്ന മാതൃകാ യോഗ്യമായ ഇസ്‌ലാമിക ഭരണം ഇന്നു ലോകത്തെവിടെയുമില്ല. (പ്രബോധനം പ്രതിപക്ഷ പത്രം. പു 4, ലക്കം 8, 1952 ജനു 1, പേ 163) 

ലക്ഷ്യം മാറ്റുന്നു. ഹുകൂമത്തെ ഇലാഹി(ദൈവീക ഭരണം) ആയിരുന്നു തുടക്കത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. ജലഹർലാൽ നെഹ്‌റു അടക്കമുള്ളവരുടെ വിമർശനം ഏറ്റുമാങ്ങിയ ശേഷം 1956 ലാണ്‌ ലക്ഷ്യം ഇഖാമത്തുദ്ദീൻ (മതസംസ്ഥാപനം) എന്നാക്കി മാറ്റുന്നത്‌. 

ദീൻ, ഇബാദത്ത്‌ മൗദൂദിയുടെ വീക്ഷണത്തിൽദൈവ രാജ്യത്തിനൊപ്പിച്ച്‌ മൗദൂദി ദീനിലും മറിമായം നടത്തി. ഭരണം,സ്റ്റേറ്റ്‌ എന്നൊക്കെയാണ്‌ മൗദൂദിയുടെ ഭാഷയിൽ ദീൻ. അദ്ദേഹം എഴുതുന്നു. ദീൻ എന്നാൽ യഥാർത്ഥത്തിൽ സ്റ്റേറ്റാണെന്നും ശരീഅത്ത്‌ എന്നാൽ ആ സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥയാണെന്നും ആ നിയമ പദ്ധതിയനുസരിച്ച്‌ ജീവിതം നയിക്കുന്നതിനാണ്‌ ഇബാദത്ത്‌ എന്ന്‌ പറയപ്പെടുന്നതെന്നുമുള്ള വസ്‌തുത വ്യക്തമായത്തീരുന്നതാണ്‌.(ഖുത്‌ബാത്ത്‌ പേ:378) 

മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയാജണ്ടകൾഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മൽസരിക്കലും വോട്ടവകാശം വിനിയോഗിക്കലും സർക്കാർ ജോലികൾ സ്വീകരിക്കലും ജമാഅത്തെ ഇസ്‌ലാമിക്ക്‌ വിലക്കപ്പെട്ട കനികളായിരുന്നു. മാത്രമല്ല, ഭരണത്തിന്‌ കീഴ്‌പ്പെടലും തൗഹീദിന്‌ കടകവിരുദ്ധവുമായിരുന്നു. അബുൽ അഅ്‌ലാ മൗദൂദി എഴുതുന്നു: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും അസംബ്ലിയിൽ പോകുന്നതും ഒരനിസ്‌ലാമിക ഭരണ വ്യവസ്ഥക്ക്‌ കീഴിൽ ഒരു മതേതര ജനാധിപത്യ സ്റ്റേറ്റ്‌ സ്ഥാപിക്കാനാണെങ്കിൽ അത്‌ നമ്മുടെ തൗഹീദ്‌ ആദർശത്തിനും മതത്തിനും വിരുദ്ധമായിരിക്കും (ചോദ്യേത്തരങ്ങൾ പേ 357) ജമാഅത്തെ ഇസ്‌ലാമി കേരളഘടകത്തിന്റെ മുഖപത്രം പ്രബോധനം പറയുന്നു. അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗഭാക്കാവുന്നത്‌ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന ജമാഅത്തെ ഇസ്‌ലാമി വിശ്വാസിക്കുന്നു.(പ്രബോധനം.1970. ജൂലൈ) ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തിൽ സ്ഥാനാർത്ഥിയായി നിൽക്കാനോ വോട്ട്‌ രേഖപ്പെടുത്താൻ തന്നയുമോ നിവൃത്തിയില്ല. (പ്രബോധനം.1957 നവ.10) ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും തെരെഞ്ഞെടുപ്പിൽ പങ്കെടുക്കുകയോ സ്ഥാനാർത്ഥികളെ നിർത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാർത്ഥികളെയോ പിന്താങ്ങുകയോ ചെയ്‌ത ഒരൊറ്റസംബവവുമില്ല. അതിന്ന്‌ അതിന്റെ മുഴുവൻ ചരിത്രവും സാക്ഷിയാണ്‌.(ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി എന്ത്‌ എന്തെല്ല. പേ. 24) നമ്മുടെ അഭിപ്രായത്തിൽ ഇന്നു മുസ്‌ലിംകൾ ചെയ്യേണ്ട ശരിയായ പ്രവൃത്തി തെരെഞ്ഞെടുപ്പിൽ നിന്ന്‌ അവർ തികച്ചും വിട്ട്‌ നിൽക്കുക എന്ന നിഷേധാത്മകതയിൽ നിന്നാണാരംഭിക്കുന്നത്‌ അവർ സ്വയം സ്ഥാനാർത്ഥികളായി നിൽക്കുകയോ ഇതര സ്ഥാനാർത്ഥികൾക്ക്‌ വോട്ട്‌ ചെയ്യുകയോ അരുത്‌. യഥാർത്ഥ വഴികളിൽകൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത്‌ (പ്രബോധനം 1956 പു 4. ലെക്കം 2 ജൂലൈ, പേ 35 മുസ്ലിംങ്ങളും വരാനിരിക്കുന്ന പോതുതെരെഞ്ഞെടുപ്പും: ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ അമീർ അബൂ ലൈസ്‌ സാഹിബ്‌) തെരെഞ്ഞെടുപ്പിൽ പങ്കെടുക്കൽ ദീനിയായും ദുൻയവിയായും മുസ്ലിംകൾക്ക്‌ ആപൽക്കരമാണെന്നാണ്‌ നമ്മുടെ അഭിപ്രായം( ശയശറ പേ:35) 

തൗഹീദിന്‌ എതിരാകുന്നു.ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദ്‌ റസുലുല്ല എന്ന്‌ അടിസ്ഥാന വാക്യത്തിൽ വിശ്വസിക്കുന്ന ഒരു മുസ്‌ലിം നിയമനിർമാണാധികാരം അല്ലാഹുവിന്റെ മാത്രം അവകാശമാണെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. എന്നിരിക്കെ മനുഷ്യന്‌ സ്വാതന്ത്രമായ നിയമനിർമാണാധികാരം നൽകുകയും കിതാബിനേയും സുന്നത്തിനെയും പാടെ അവഗണിച്ചുകൊണ്ട്‌ അവകാശം ഉപയോഗപ്പെടുത്തുകയും അത്രയുമല്ല, അല്ലാഹുവെ പരസ്യമായി പരിഹസിക്കുക കൂടിചെയ്യുന്ന ഒരു നിയമ നിർമാണ സഭയിൽ മെമ്പറാകുകയോ അതിലേക്കുള്ള സ്ഥാനാർത്ഥികളെ സാഹായിക്കുകയോ ചെയ്യാൻ ഒരു മുസ്‌ലിമിന്‌ നിവൃത്തിയില്ല. സ്വയം സ്ഥാനാർത്ഥികളായി നിൽക്കാതെ വോട്ട്‌ ഉപയോഗിക്കലും തെറ്റാണ്‌.( ശയശറ പേ.61,62) 

തെരെഞ്ഞെടുപ്പ്‌ ജമാഅത്തിന്റെ അജണ്ടയല്ല.(?)ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ അമീർ അബൂലൈസ്‌ നദ്‌വി 1952 ൽ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കണമെന്ന്‌ ഇന്ത്യൻ മുസ്‌ലിംകളോട്‌ ആഹ്വാനം ചെയ്‌തു. ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവൺമെന്റെ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കിമാറ്റുവാൻ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയില്ല. (പ്രബോധനം പ്രതിപക്ഷം പു.4 ലക്കം8. പേ.163) പ്രപഞ്ചകർത്താവായ അല്ലാഹുവിനേയും അവന്റെ നിർദേശങ്ങളെയും തിരസ്‌കരിച്ച്‌ കൊണ്ടുള്ള ഒരു ഭൗതിക രാഷ്‌ട്രത്തോട്‌ സ്വയം സഹകരിക്കുകയെന്നതു തങ്ങൾ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്‌ തികച്ചും കടകവിരുദ്ധമാണെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നത്‌ കൊണ്ട്‌ മാത്രമാണ്‌.( പ്രബോധനം 1952 ഫെബ്രുവരി.) ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തിൽ സ്ഥാനാർത്ഥിയായി നിൽക്കാനോ മറ്റുവല്ല സ്ഥാനാർത്ഥികളുടെയും വിജയത്തിനുവേണ്ടി പ്രവർത്തിക്കാനോ വോട്ട്‌ രേഖപ്പെടുത്താൻ തന്നെയുമോ ഒരു മുസ്‌ലിമിന്‌ നിവൃത്തിയില്ല. (പ്രബോധനം1954 നവംമ്പർ 15) 1977വരെ ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പിൽ നിന്ന്‌ വിട്ടുനിന്നു. 

ജമാഅത്തെ നിരോധിക്കപ്പെട്ടു.രണ്ട്‌ തവണ നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി.(1) അടിയന്തിരാവസ്ഥകാലത്ത്‌(1975). (2) ബാബരി മസ്‌ജിദ്‌ തകർത്തപ്പോൾ(1992). 

സർക്കാർ ജോലി നിഷിദ്ധംജമഅത്തെ ഇസ്‌ലാമി ഭരണഘടന പറയുന്നു. ദൈവമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയിൽ താൻ വല്ല കൂഞ്ചിക സ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമ നിർമ്മാണ സഭയിലെ അംഗമോ അതിന്റെ കോടതിയിൻ കീഴിൽ ന്യായാധിപ സ്ഥാനത്ത്‌ നിയമിക്കപ്പെടുന്നവനോ ആണെങ്കിൽ ആസ്ഥാനം കയ്യൊഴിക്കുക. (ഭരണഘടണ ഖണ്ഡിക8,-ഇപ്പോഴും നിലവിലുണ്ട്‌.) ഇസ്‌ലാമികേതര ഭരണക്കൂടത്തിൽ സർക്കാർ ജോലി സ്വീകരിക്കുതിനെ പറ്റി മൗദൂദി സാഹിബ്‌ എഴുതുന്നു. ഇസ്‌ലാമികേതര വ്യവസ്ഥിതി നിലവിൽ വരുന്നതിന്റെ ഉദ്ദേശ്യം ഇസ്‌ലാമിന്‌ പകരം ഇസ്‌ലാം അല്ലാത്തതിനെയും, അനുസരണത്തിന്‌ പകരം അനുസരണക്കേടിനേയും ദൈവപ്രാതിനിധ്യത്തിന്‌ പകരം ദൈവധിക്കാരത്തെയും മനുഷ്യജീവതത്തിൽ ഊട്ടിയുറപ്പിക്കുകയാണ്‌. അതിന്റെ എല്ലാ പദ്ധതികളും സ്ഥലകാല വ്യത്യാസമന്യേ ഇതളൊടിഞ്ഞു കിടക്കുന്നു. ഇതെല്ലാം ഹറാമാണെന്ന്‌ മാത്രമല്ല, സകല ഹറാമുകളേക്കാളും വലിയ ഹറാമാണ്‌. (റസഇൽ വ മസാഇൽ ഭാഗം.1 പേ.353) താഗൂത്തിന്റെ നിർവചനത്തിൽ ഉൾപെട്ടതാണ്‌. ബിംബങ്ങൾ- ദൈവേതര ഭരണകൂടങ്ങൾ അദൈവിക കോടതികൾ നിഷിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം തന്നെ. (ഇസ്‌ലാമിലെ ഇബാദത്ത്‌. ടി. മുഹമ്മദ്‌ സാഹിബ്‌. പേ 67. 1979) ദീൻ എന്നതിന്റെ അർത്ഥം സ്റ്റേറ്റാണെന്ന്‌ സമർത്ഥിച്ച ശേഷം മൗദൂദി എഴുതുന്നു. എന്നാൽ മുസ്‌ലിംകളെന്നു വാദിച്ച്‌ കൊണ്ട്‌ ഇതര ദീനുകൾക്ക്‌ സേവനം ചെയ്യുക. ഇസ്‌ലാമല്ലാതെ വല്ല ദീനുകളെയും (ഉദാഹരണം: ജനാധിപത്യ ദീൻ) നടപ്പാൽ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച്‌ ഞാൻ എന്തുപറയട്ടെ.(ഖുതുബാത്ത്‌ പേ. 405) അപ്പോൾ ഈ ആഗ്രഹവും സ്ഥാനാർത്ഥിത്വവും ഒരു അനിങഉഉചാമിക ഗവൺമെന്റെ്‌ ഉദ്യോഗത്തിന്‌ വേണ്ടിയാണെങ്കിൽ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന്‌ ഇതിൽ നിന്ന്‌ വ്യക്തമാകുന്നതാണ്‌.(പ്രബോധനം 1951 ആഗസ്റ്റ്‌ 1, പു 4 ലക്കം3) 

കമ്മ്യൂണിസം അന്യം മതത്തിന്റെ പരിവേഷമൊന്നുമില്ലാതെ തന്നെ മനുഷ്യനെ അല്ലാഹുവിനുള്ള സർവ്വാർപ്പണത്തിൽ നിന്ന്‌ തെറ്റിക്കുന്ന ദൃശ്യങ്ങളായ വേറെയും പല ശക്തികളുമുണ്ടിവിടെ. അവയും താഗൂത്തിന്റെ വിഭാഗങ്ങൾ തന്നെ. ഉദാഹരണത്തിന്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി, അവാന്തരവിഭാഗങ്ങൾ എല്ലാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.(ഇബാദത്ത്‌ ഒരു സമഗ്രപഠനം. പേ335, പുതിയ പതിപ്പ്‌) 

ഗവൺമെന്റെ ഉദ്യോഗങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. മൗദൂദിപ്രസംഗക്കുന്നു: ഇസ്‌ലാമികമായ സാമൂഹിക ഘടനയിൽ ഒരു പ്രവാസിയാകുന്നതാണ്‌ അല്ലാത്ത ഒരു സ്ഥലത്ത്‌ പ്രധാനമന്ത്രിയകുന്നതിനേക്കാൾ ഞാൻ ഇഷ്‌ടപ്പടുന്നത്‌. (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2010 ജൂൺ 13) 

നയം മാറ്റവും കരണം മറിച്ചലും1941 മുതൽ 1956 വരെ ലക്ഷ്യമായി അംഗീകരിച്ച ഹുകൂമത്തെ ഇലാഹി ഇഖാമത്തുദ്ദീനാക്കി മാറ്റുന്നു. 1975 ഇന്ത്യൻ അടിയന്തരാവസ്ഥകാലത്ത്‌ നിരോധിക്കപ്പട്ടതിനെ തുടർന്ന്‌ ഒട്ടനവധി മാറ്റിത്തിരുത്തലുകൾ ലക്ഷ്യത്തിലും നയത്തിലും ജമാഅത്തെ ഇസാലാമി വരുത്താൻ നിർബന്ധിതരായി. ഹറാമും ശിർക്കുമായരുന്ന പലതു 1977ന്‌ ശേഷം ജമാഅത്തിന്‌ അനുവദനീയമായി. അടിയന്തിരാവസ്ഥക്ക്‌ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടുചെയതു. പിന്നീട്‌ വർഷങ്ങളുടെ ഇടവേളക്ക്‌ ശേഷമാണ്‌ വ്യക്തികളുടെ മൂല്യംനോക്കി രാഷ്‌ട്രിയം നോക്കാതെ വോട്ട്‌ ചെയ്യാൻ തീരുമാനമുണ്ടായത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൊത്തത്തിൽ ഇടതുമുന്നണിക്ക്‌ അനുകൂലമായ തീരുമാനം (കമ്മ്യൂണിസത്തിന്‌) കൈകൊണ്ടു. ആദ്യകാലത്ത്‌ സർക്കാർ ജോലികളിൽ നിന്ന്‌ വിട്ട്‌നിൽക്കാൻ ആഹ്വാനവും പിന്നീട്‌ സർക്കാർ ജോലിസ്വീകരിക്കാമെന്നുള്ള നിലപാടിലേക്ക്‌ മാറി. ജമാഅത്തെ ഇസ്‌ ലാമി കേരളഘടകം അമീറായിരുന്ന സിദ്ദീഖ്‌ ഹസൻ ഒരു ഗവൺമെന്റ്‌ കോളേജ്‌ പ്രോഫസറായിരുന്നു. 

മൗദൂദിയെ തള്ളുന്നു.മൗദൂദിയുടെ എല്ലാ ആശയങ്ങളും വീക്ഷണങ്ങളും ജമാഅത്ത്‌ ഒരിക്കലും അതിന്റെ ആശയങ്ങളും ആദർശവുമായി സ്വീകരച്ചിട്ടില്ല. (ടി. ആരിഫലി മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ . 2010ജൂൺ 13 പേ 18) 

ആദർശത്തിലെ വികലതകൾതവസ്സുൽ , ഇസ്‌തിഗാസ , അമ്പിയാ- ഔലിയാക്കന്മാരുടെ മാഹത്മ്യം എന്നിവ നിഷേധിക്കുന്നു. അല്ലാഹുവോടല്ലാതെ , മറ്റാരോടും പ്രാർത്ഥിക്കാതിരിക്കുക ,മറ്റാരോടും ആഭയം തേടാതിരക്കുക മറ്റാരേയം സഹായത്തിന്‌ വളിക്കാതിരിക്കുക. ശുപാർശ മുഖേന ദൈവവിധിയെ മാറ്റൻ കഴിയുന്ന വിധം ദൈവിക വ്യവസ്ഥകളിൽ പ്രവേശനവും സ്വാധീനവുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക, കാരണം സകലരും മലക്കുകളോ അമ്പിയാ-ഔലിയാഓ ആരു തന്നെയായാലും ശരി- അല്ലാഹുവിന്റെ സാമ്രാജ്യത്തിൽ അധികാരമില്ലാത്ത പ്രജകൾ മാത്രമാകുന്നു. (ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ ഭരണഘടന ഖണ്ഡിക 3 വിശദീകരണം 4) 

നമസ്‌ക്കാര ശേഷമുള്ള കൂട്ടുപ്രാർത്ഥന

ചുരുക്കത്തിൽ നമസ്‌കാരനന്തര കൂട്ടപ്രർത്ഥന ഹറാമല്ല , സുന്നതുമല്ല ഒരനാവശ്യകാര്യമാണ്‌.(പ്രബോധനം വാരിക പ്രശ്‌നവും വീക്ഷണവും വാള്യം 46 ലക്കം 45) കൂട്ടുപ്രർത്ഥന അനഭിലഷണീയമാണെന്നും സുന്നത്താണെന്നും തികച്ചു ഹറാമാണെന്നും അഭിപ്രായമുണ്ട്‌. ഇതിൽ അനഭിലഷണീയം എന്ന അഭിപ്രയമാണ്‌ ഈ ലേഖകന്‌ സ്വീകര്യമായി തോന്നുന്നത്‌. അനഭിലഷണീയമായകാര്യങ്ങൾ ഒഴിവാക്കുന്നതാണ്‌ ഉത്തമമെന്ന്‌ വശേഷിച്ചു പറയേണ്ടതില്ലല്ലോ. താൻ നന്നല്ല എന്ന്‌ വിശ്വസിക്കുന്ന ഒരു കാര്യം വർജിക്കുന്നതിൽ മറ്റുള്ളവരിൽ നിന്ന്‌ ഒറ്റപ്പെടുന്നതു കാര്യമാക്കേണ്ടതില്ല. (പ്രബോധനം വാള്യം 47 ലക്കം 25 പ്രശ്‌നവും വീക്ഷണവും പേ 30) 

ഖുനൂത്ത്‌ഖുനൂത്ത്‌ ഓതുന്നത്‌ ശിക്ഷർഹമോ നമസ്‌ക്കാരം അസാധുവാക്കുന്നതോ ആയകാര്യമൊന്നുമല്ല. പ്രവാചക ചര്യയായി സ്ഥിരപ്പെട്ടതിനെ അനുധാവനം ചെയ്യന്നതാണ്‌ കൂടുതൽ ഉത്തമമെന്ന്‌ മാത്രം (പ്രബോധനം മാസിക പുസ്‌തകം 42 ലക്കം 6) ചുരുക്കത്തിൽ വിത്‌റിലെ ഖുനൂത്തിനു പ്രാമാണികമായ അടിസ്ഥാനമില്ല( പ്രബോധനം വാരിക വാള്യം 49, ലക്കം 41 .വിത്‌റ്‌ നമസ്‌ക്കാരവും ഖുനൂത്തും പേ29) 

തറാവീഹ്‌ നമസ്‌ക്കാരം ആഇശ (റ) യിൽ നിന്ന്‌ ബുഖാരി ഉദ്ധരിക്കുന്നു: നബി(സ) റമളാനിലോ അല്ലാത്ത പ്പോഴോ പതിനൊന്ന്‌ റക്‌അത്തിനെക്കാൽ ആധികരിപ്പിക്കറുണ്ടായിരുന്നില്ല ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ നബിചര്യയനുസരിച്ച്‌ റമളാനിലെ ഖിയമുല്ലൈൽ (തറാവീഹ്‌ എട്ടും മൂന്നും അല്ലെങ്കിൽ പത്തും ഒന്നും ആണ്‌). റക്‌അത്തുകളുടെ കാര്യത്തിൽ ഏറ്റവും സ്ഥിരപ്പെട്ടനിവേദനം ഇതാണ്‌ ആ നിലക്ക്‌ എട്ടുകാരുടെ നിലപാടാണ്‌ ഏറ്റവും ശരിയായിട്ടുള്ളത്‌ (പ്രബോധനം വാരിക, പ്രശ്‌നവും വീക്ഷണവും. വാള്യം 49ലക്കം 41) 

മൗദൂദി ഇതിന്‌ എതിരാവുന്നു.മൗദൂദി തന്റെ ഇജ്‌തിഹാദിലൂടെ ശരിയെന്ന്‌ തോന്നിയ ചില കാര്യങ്ങൾ ഒഴിച്ച്‌ മറ്റെല്ലാറ്റിലും ഹനഫിമദ്‌ഹബ്‌ പിൻപറ്റിയആളായിരുന്നു.അത്‌ കൊണ്ട്‌ തറാവീഹ്‌ നമസ്‌ക്കാരം ഇരുപത്തിമൂന്ന്‌ റക്‌അത്ത്‌ നർവ്വഹിച്ചു. ജുമൂഅ ഖുത്‌ബയുടെ രണ്ടാംഘട്ടം അറബി ആയിരിക്കണമെന്ന്‌ നിഷ്‌കർഷിക്കുകയും ചെയ്‌തു. ഹനഫീ മദ്‌ഹബുകാരായ ജമാഅത്തെ ഇസലാമിക്കരുടെ നിയന്ത്രണത്തിലുള്ള പള്ളികളിലും ഹനഫീ സംബ്രദായങ്ങളാരിക്കും നിലനിൽക്കുക (പ്രബോധനം വാരിക, ചോദ്യോത്തരം വാള്യം 53, ലക്കം47 പേ: 15) 

തൽഖീൻമരിച്ച്‌ മറമാടിയ ശേഷം മയ്യിത്തിനു വിശ്വാസ കാര്യങ്ങൾ പറഞ്ഞു പഠപ്പിക്കുകയാണ്‌ ഇന്നത്തെ കൽഖീൻക്കാർ ചെയ്യുന്നത്‌. അത്‌ ജീവിതകാലത്താണെങ്കിൽ നന്നായിരുന്നു. മരിച്ചശേഷം ഈ ഏർപ്പാടിന്‌ ഇസ്‌ലാമിൽ ഒടിസ്ഥാനവുമില്ല. 

ജുമുഅയുടെ രണ്ടാംബാങ്ക്‌നബി(സ) മിമ്പറിൽ കയറിയ ശേഷമായിരുന്നു ജുമുഅക്കു ബാങ്ക്‌ വിളിച്ചിരുന്നത്‌. ഇന്നുള്ള പോലെ മുൻകൂട്ടി ജനങ്ങളെ ഉണർത്താൻ വേണ്ടിയുള്ള ബാങ്കൊന്നും അന്നുണ്ടായിരുന്നില്ല. അതു ജനങ്ങൾ അധികമാവുകയും പല ഏർപ്പാടുകളിലും കഴിയുന്നവർ സമയമറിയാതെ അശ്രദ്ധയിൽ പെട്ടുപോകുമെന്നു ഭയപ്പെടുകയും ചെയ്‌തപ്പോൾ ഉസ്‌മാൻ (റ) ഏർപ്പെടുത്തിയ കേവലം ഒരറിയിപ്പാണെന്ന വസ്‌തുത പ്രസിദ്ധമാണ്‌ .അതിനാൽ അത്‌ പള്ളിയിൽ നിന്നല്ല അങ്ങാടിയിലുള്ള ഒരു ഉയർന്ന സ്ഥാലത്ത്‌ നിന്നാണ്‌ നിർവ്വഹിച്ചിരുന്നത്‌. കാലക്രമത്തിൽ അതും പള്ളിയിൽ തന്നെ കയറിക്കൂടുകയും വിവരമില്ലാത്തവർ അതും ഇസ്‌ലാമിക ഒരു പ്രധാന സുന്നത്താണെന്ന്‌ ധരിച്ചുതുടങ്ങുകയും ചെയ്‌തു. (പ്രബോധനം മാസിക പു 34, ലക്കം7, പേ 31, പ്രശ്‌നവും വീക്ഷണവും) 

ജമാഅത്തിൽ പ്രവേശിക്കാൻ ശഹാദത്ത്‌ പുതുക്കണം!ജമാഅത്തെ ഇസ്‌ലാമി ഹിന്ദിൽ അംഗത്വമെടുക്കാൻ വിവരിക്കുന്ന തിബന്ധനകളിൽ പ്രഥമമായി ഭരണഘടന അനുശ്വാസിക്കുന്നത്‌ കാണുക: ലാ ഇലാഹ ഇല്ലള്ള എന്ന ആദർശം അതിന്റെ വിശദീകരണ സഹിതം (ഖണ്ഡിക 3ൽ പറഞ്ഞത്‌) ഗ്രഹിച്ചശേഷം അതുതന്നെയാണ്‌ തന്റെ ആദർശമെന്ന്‌ സാക്ഷ്യം വഹിക്കുക(ഖണ്ഡിക 6ൽ 1)

ജനാധിപത്യം, മതേതരത്വം, ദേശീയത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ ജനാധിപത്യം, മതേതരത്വം, ദേശീയത മുതലായവ ഇസ്‌ലാമിക വിരുദ്ധമാണെന്നും എതിർക്കപ്പെടേണ്ടതാണെന്നും ജമാഅത്തെ ഇസ്‌ലാമി ഫത്‌വയിറക്കി. 

സ്‌ത്രീ രംഗപ്രവേശനത്തെ മൗദൂദി ശക്തമായി എതിർക്കുന്നു. തന്റെ പർദ്ദ എന്ന പുസ്‌തകത്തിലൂടെ അവളുടെ അവകാശത്തെയും അവളുടെ രംഗപ്രവേശനത്തെയും ശരിയായരീതിയിൽ വിലയിരുത്തുന്നുണ്ട്‌. പക്ഷേ ഈ പുസ്‌തകത്തെ ഇതുവരെ പുറത്തിറക്കാൻ ഐ.പി.എച്ച്‌ തയ്യാറായിട്ടില്ല. ജമാഅത്തുകാരന്റെ ആശയ പാപ്പരത്വം വിളിച്ചോതുന്ന ലേഖനം അവർ തന്നെ എങ്ങനെ പുറത്തിറക്കും.



വിമർശനങ്ങൾ ==
കേരളത്തിൽ ജമാഅതെ ഇസ്‌ലാമി സർക്കാരിന്റെ നീരീക്ഷണത്തിലുള്ള സംഘടനയാണെന്ന് കേരളാ ഹൈക്കോടതിയിൽ കേരളാ സർക്കാരിനു വേണ്ടി അണ്ടർ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സംഘടന ഇന്ത്യയിലെ നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നില്ലെന്നും സംഘടനയുടെ ഭരണഘടന ഇന്ത്യയുടെ ഭരണഘടനയെ പലകാര്യങ്ങളിൽ വെല്ലുവിളുക്കുന്നതാണെന്നും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഈ സംഘടനയ്ക്കു മത തീവ്രവാദ സംഘടനകളുമായും തീവ്ര-ഇടതു സംഘടനകളുമായും ബന്ധമുണ്ടെന്നും ഈ സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. തീവ്രവാദപ്രവർത്തനങ്ങളിൽ ബന്ധം ആരോപിക്കപ്പെടു(contracted; show full)
== അവലംബങ്ങൾ ==
{{reflist|2}}

[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]]
[[വർഗ്ഗം:ജമാഅത്തെ ഇസ്ലാമി]]
[[വർഗ്ഗം:മത ദേശീയവാദം]]
[[വർഗ്ഗം:കേരളത്തിലെ മുസ്‌ലിം സംഘടനകൾ]]