Difference between revisions 1483487 and 1483629 on mlwiki

ആസ്വാദനകല എന്നതുകൊണ്ട് എന്താണ് ഉദ്ദേശ്യം എന്നത് വ്യക്തമാക്കേണ്ടത് ആവശ്യമാണോ എന്നറിയില്ല. കല എന്നതുതന്നെ ആസ്വാദനം എന്ന ഉദ്ദ്യേശത്തോടെ സ്രിഷ്ടിക്കപ്പെടുന്നതല്ലേ എന്ന ചോദ്യം ഉണ്ടാവാം. അതെ, ശരിതന്നെ. എന്നാൽ കലകളെ തരം തിരിക്കെണ്ടിവരുമ്പോൾ--അനുഷ്ഠാനകല, ആസ്വാദനകല എന്നിങ്ങനെ-- ഈ പേരിന് വിശദീകരണം ആവശ്യമായി വരുന്നു.അതാണ് ഇത്തരം ഒരു ലേഖനം തുടങ്ങാനുള്ള പ്രേരണ തന്നെ. ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ്.

ആസ്വാദനം മാത്രം ലക്‌ഷ്യം വെച്ചുള്ള കലാരൂപങ്ങൾ ഉണ്ടോ എന്നതാണ് അടുത്ത ചോദ്യം. ഏതൊരു കലാരൂപതിന്റെയും അടിസ്ഥാന ധർമ്മം ആസ്വാദനം അഥവാ മാനസിക ശുദ്ദീകരണം എന്നതായിരിക്കെ ഒരു വിവാദത്തിന്‌ സാധ്യത ഇല്ലാതാകുന്നു. അല്ലാത്തപക്ഷം അതിനെ കലയെന്നു വിളിക്കുന്നതിൽ അർത്ഥമില്ലല്ലോ. ഇക്കാര്യത്തിൽ വിരുദ്ധാഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു.

ഭാരതീയ കലാരൂപങ്ങളിൽ മിക്കതിലും അനുഷ്ഠാനാംശം വേർതിരിക്കാനാവാത്തവണ്ണം ഇഴുകിച്ചേർന്നു കിടക്കുന്നുണ്ട്. ആത്മീയ ദർശനങ്ങളെയും മതപരമായ ആചാരങ്ങളെയും ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു കല, സാഹിത്യം, ചിത്രകല, സംഗീതം എന്നിവയുടെ ആദ്യകാല ലക്‌ഷ്യം എന്നിരിക്കിലും പിൽക്കാലത്ത്‌ കല അതിന്റെ സ്വതന്ത്രമായ നിലനില്പിനും ആവിഷ്കാരത്തിനും വേണ്ടി ശ്രമിക്കുന്നതും മത-ആത്മീയ-ദൈവീക-ഭക്തി -മാര്ഗ്ഗങ്ങളിൽനിന്നു കുതറിമാറാൻ വെമ്പുന്നതും ഒരു പുതിയ കാര്യമല്ല. കലയുടെ ചരിത്രംതന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു. 

ഇന്ത്യൻ കലയുടെ അനുഗ്രഹം തന്നെയാണ് അതിൻറെ ശാപവും. മറ്റെങ്ങുമില്ലാത്തവണ്ണം കലയും സാഹിത്യവും സംഗീതവും ഇവിടെ വേരൂന്നാനും വളർച്ച പ്രാപിക്കാനും കാരണമായത്‌ ക്ഷേത്രങ്ങളുടെ ബാഹുല്യവും ഭക്തിപ്രസ്ഥാനത്തിന്റെ സ്വാധീനവും ആണെന്നത് സത്യം. ഇന്ത്യൻ ക്ഷേത്രങ്ങൾ കലാരൂപങ്ങളുടെ വൈവിധ്യത്തിനും വളർച്ചക്കും കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ക്ഷേത്രകലകൾ എന്നപേരിലാണ് നമ്മുടെ മിക്ക കലാരൂപങ്ങളും അറിയപ്പെടുന്നത്. സാമൂഹികമായ കൂടിച്ചേരലുകൾ, വിവാഹം, ചോറൂണ് തുടങ്ങി വ്യവഹാരങ്ങൽക്കുവരെയുള്ള പൊതു വേദിയായിരുന്നല്ലോ നമ്മുടെ ക്ഷേത്രങ്ങൾ. കുറ്റവിചാരണയും സത്യംചെയ്യലും വരെ(എന്നുവെച്ചാൽ ജുഡിഷ്യറിതന്നെയും) നിലവിളക്കിനെയും ദൈവത്തെയും സാക്ഷിനിർത്തിയായിരുന്നു എന്നത് ആരും നിഷേധിക്കില്ല. കൂട്ടത്തിൽ കലകളുടെ അഭ്യസനം, അരങ്ങേറ്റം, അവതരണം എന്നിവയിലെല്ലാം ക്ഷേത്രവും ദൈവങ്ങളും ഒരു അനിവാര്യ സാഹചര്യവും അനിഷേധ്യ ഘടകവുമായിരുന്നു. ശാസ്ത്രവും മറ്റു ജീവിതസാഹചര്യങ്ങളും ഒട്ടേറെ വികാസം പ്രാപിച്ച ഇക്കാലത്തും ഇതിനു പറയത്തക്ക മാറ്റമൊന്നും കാണാനുമില്ല. ഗൃഹപ്രവേശം, വാഹനങ്ങൾനിരത്തിലിറക്കൽ, പേരിടൽ, വിവാഹം തുടങ്ങി തൊട്ടതിലും പിടിച്ചതിലുമൊക്കെ ദൈവത്തിനും പൂജാരിക്കും നിഷേധിക്കാനാവാത്ത സ്ഥാനം കല്പിച്ചത് നമ്മള്തന്നെയാണ്. ഇത്തരം കാര്യങ്ങളിൽ നേരിയ അലോസരമോ വിയോജിപ്പോ പ്രകടിപ്പിക്കുന്നതുപോലും ദൈവനിഷേധവും ഗുരുനിന്ദയും ആയി കണക്കാക്കപ്പെടുമെന്നതിനാൽ ആരും അത്തരം ഒരു സാഹചര്യത്തെ പ്രോത്സാഹിപ്പിക്കാറുമില്ല.യൂറോപ്പിൽ ഉടയംകൊണ്ട ആധുനികകാലത്തിന്റെ കലാരൂപമായ സിനിമപോലും ഇത്തരം അനുഷ്ഠാന സ്പർശത്തിൽനിന്ന് സ്വതന്ത്രമല്ല, ഇന്ത്യയിൽ. അങ്ങനെ കല ദൈവദത്തമായ ഒരു സിദ്ധിയായി ഇന്നും പരിഗണിക്കപ്പെടുന്നു.

കലയെ ഇത്തരം ഒരു ചട്ടക്കൂട്ടിൽനിന്നു മോചിപ്പിച്ച് സ്വതന്ത്രാവിഷ്കാരമായി നിലനിർത്താനുമുള്ള ശ്രമങ്ങൾ നടന്നിട്ടില്ലെന്നോ നടക്കുന്നില്ലെന്നോ ഇപ്പറഞ്ഞതിന് അർത്ഥമില്ല.ചിത്രകല, നാടകം, ശില്പകല സംഗീതം തുടങ്ങിയ രംഗങ്ങളിൽ നല്ലൊരളവു വിജയിയ്ക്കാനും മനുഷ്യന് സാധിച്ചിട്ടുണ്ട്. റാഷണൽ ചിന്തയും യുക്തിവിചാരവും ബോധപൂർവമോ അല്ലാതെയോ ഈ മേഘലയിൽ വളരെ മുൻപുതന്നെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

[[വർഗ്ഗം:പുതുമുഖലേഖനം]]